ഇടുക്കി : കേരളാ കോണ്‍ഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അതോടെ പാർട്ടിക്ക് സ്വന്തമായി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും.
ഇതു സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. നിലവില്‍ കേരള കോണ്‍ഗ്രസിനെ കൂടാതെ ഏഴു പാർട്ടികള്‍ക്കാണ് സംസ്ഥാന പാർട്ടി പദവിയുള്ളക്.
നിലവില്‍ രണ്ട് എംഎല്‍എമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎല്‍എമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ നടക്കുമ്ബോഴാണ് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ചതു സംബന്ധിച്ച വിവരം നേതാക്കള്‍ക്കു ലഭിച്ചത്.
സിപിഐ, എൻസിപി, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്), ആർജെഡി, മുസ്‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികള്‍ക്ക് നിലവില്‍ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ദേശീയ പാർട്ടികള്‍.
إرسال تعليق