⭕ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നും മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തു 🔰

 


ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കല്ലിലെ എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തു. മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചിരുന്നു.

ഇതേ തുടർന്നാണ് കടുവ ചത്തത് എന്നാണ് ലഭിക്കുന്ന വിവരം. മയക്കുവെടി വെച്ച ശേഷം കടുവ മയങ്ങാൻ കാത്തിരുന്നെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ ദൗത്യസംഘാംഗങ്ങൾക്ക് നേരെ ചാടി വീണതോടെ സ്വയം രക്ഷാർഥം വെടിവെക്കുകയായിരുന്നു. തുടർന്ന് കടുവയെ തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിക്കുകായിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കാലിന് പരിക്കേറ്റ കടുവ പ്രദേശത്ത് നായയെയും പശുവിനെയും കടിച്ചുകൊന്നത്. ഇതോടെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലിൽ എത്തി സ്ഥലപരിശോധന നടത്തിയത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ്  വെറ്ററിനറി സംഘം കടുവയെ മയക്കുവെടി വെച്ചത്. പത്ത് മിനിട്ടോളമെടുത്തതിനുശേഷം കടുവയുടെ അടുത്തെത്തിയപ്പോൾ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ചാടി വീഴുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥർവെടിയുതിർത്തത്.

ഇന്നലെ പകൽ മുഴുവൻ കടുവയെ മയക്കുവെടി വയ്ക്കാൻ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനായി പെരിയാർ കടുവ സങ്കേതത്തിൽ നിന്നുളള പ്രത്യേക സംഘവും എത്തിയിരുന്നു. സ്ഥലവാസിയായ നാരായണൻ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലായിരുന്നു പ്രദേശവാസികൾ. കടുവ ചത്തതോടെ പ്രദേശ വാസികൾക്ക് ആശ്വാസമായിട്ടുണ്ട്.

ഗ്രാമ്ബിയിൽ ഇറങ്ങിയ അതേ കടുവയാണെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമ്ബിയിൽ കടുവയെ കണ്ടതിനാൽ മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. ആദ്യ രണ്ട് സംഘത്തിൽ സ്‌നിഫർ ഡോഗും വെറ്റിനറി ഡോക്ടർമാരുമാണ് ഉണ്ടായിരുന്നത്

ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചത്. ഗ്രാമ്ബി എസ്റ്റേറ്റ് ആറാം നമ്ബർ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തേയില തോട്ടത്തിനരികിൽ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.

Post a Comment

أحدث أقدم