‼️ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ സൂക്ഷിച്ചു; പ്രതിക്ക് 3 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ‼️

 തങ്കമണി : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും ശേഖരിക്കുകയും ചെയ്യുന്നതിനെതിരെ നടത്തിയ ഓപ്പറേഷൻ പി ഹണ്ടില്‍ പിടിക്കപ്പെട്ട ഇടുക്കി സ്വദേശിയായ പ്രതിക്ക് 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
2023 ലെടുത്ത കേസില്‍ തങ്കമണി അമ്ബലമെട് സ്വദേശിയായ അരുണിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ല എങ്കില്‍ അധിക ശിക്ഷ പ്രതി അനുഭവിക്കണം.

പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയില്‍ ഹാജരായി. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇൻറർനെറ്റില്‍ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി- ഹണ്ട് എന്ന പരിശോധനയില്‍ 395 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2347 പരിശോധനകളിലായി 881 ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഓപ്പറേഷൻ പി ഹണ്ടില്‍ പിടിച്ചെടുത്തത്.

Post a Comment

أحدث أقدم