ഇടുക്കിയിലെ രാഷ്ട്രിയ നേതാക്കള്‍ക്കും പണം വാരിക്കോരി


ഇടുക്കി : പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ കൈക്കലാക്കിയ അനന്തുകൃഷ്ണൻ, പണംകൊടുത്തു നേടിയടുത്തത് ജില്ലയിലെ പ്രമുഖരുടെ വിശ്വാസിയത
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ന്യായാധിപൻ വരെയുള്ളവരെ പണം കൊണ്ട് സ്വാധിനിക്കാൻ അനന്തുവിനായി. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക പ്രവർത്തകർക്കും പണം കൈമാറിയെന്നാണ് മൊഴി. രാഷ്ട്രിയ പാർട്ടികൾ കക്ഷി ഭേദമന്യേ പങ്കുപറ്റിയ ഈ തട്ടിപ്പ് പരിദോഷികം തിരിച്ചു നൽകാൻ അവരും തയ്യാറാവണം, എന്നതാണ് ജനങ്ങളുടെ ആവശ്യം. സാധാരണക്കാരന്റെ പണമാണ്, ചോര നീരാക്കി വിയർപ്പൊഴുക്കി അധ്വാനിച്ച് സമ്പാദിച്ച പണം. കടം വാങ്ങിയും, വട്ടി പലിശക്ക് പണം മേടിച്ച് കൊടുത്തും ഉത്പന്നങ്ങൾക്കായി കാത്തിരുന്നവർ ഏറെയാണ്.

 ജില്ലയിലെ പ്രമുഖ നേതാക്കൾ കൈപറ്റിയ പണം എവിടെ?

 ജില്ലയിലെ പല രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയതായി ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് ഇടപാട് രേഖകള്‍, വാട്സാപ്പ് ചാറ്റുകള്‍ എന്നിവയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ലഭിച്ചു.   

ഇടുക്കിയില്‍ സർക്കാർ പരിപാടികൾക്കുൾപ്പടെ, വലിയ തുക ഇയ്യാൾ നൽകിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഭരണ കക്ഷി നേതാവിന് വലിയ തുക കൈ മാറിയതായും പറയപ്പെടുന്നു.

 കൂടാതെ പദ്ധതിക്ക് ആളെ ചേർത്ത ജനപ്രതിനിധികള്‍ക്ക് ഒരു ഇരുചക്രവാഹനത്തിന് 3,750 രൂപ വീതം കമീഷൻ നല്‍കി. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പാതി വിലക്ക് ഇരുചക്ര വാഹനം നല്‍കാൻ പദ്ധതി ആവിഷ്കരിച്ചതെന്നാണ് അനന്തു പറയുന്നത്. എന്നാല്‍, ഇയാള്‍ക്ക് സ്വന്തമായുള്ള 19 അക്കൗണ്ടുകളില്‍ ഒന്നിലും സി.എസ്.ആർ ഫണ്ട് എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

വില കുറഞ്ഞോ, ഫ്രീ ആയോ കിട്ടിയാൽ അത് എന്തെന്നു പോലും നോക്കാതെ പിറകെ പോവുന്ന നമ്മൾ മലയാളികൾകൾക്കുള്ള ഒരു പാഠം കൂടിയാണീ തട്ടിപ്പ്.

Post a Comment

Previous Post Next Post