ഇടുക്കി : അനധികൃത ഖനന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ പത്ത് ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്.
ഖനനം അന്വേഷിച്ചിരുന്ന അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇടുക്കിയില്‍ പകരം ആളെ നിയമിച്ചിട്ടില്ല. ജോലിഭാരം കുറയ്ക്കാനെന്ന പേരിലാണ് സ്ഥലം മാറ്റം.
അനധികൃത ഖനനം നടത്തിയെന്ന പരാതിയില്‍ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉടുമ്ബൻചോലയിലെ വിവിധ വില്ലേജുകളില്‍ നിന്ന്അ നധികൃതമായി പാറ ഖനനം നടത്തിയെന്നും, മണ്ണ് കടത്തിയെന്നുമാണ് പരാതി.
ജീവനില്‍ പേടിയുള്ള പൊതുപ്രവർത്തകൻ" എന്ന പേരില്‍ രേഖാ മൂലം നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ 11ന് നല്‍കിയ പരാതി അന്വേഷിക്കാൻ തഹസില്‍ദാർമാർക്കും അതത് വില്ലേജ് ഓഫിസർമാർക്കും കളക്ടർ നിർദ്ദേശം നല്‍കിയിരുന്നു.
ജില്ലയിലെ അനധികൃത ഖനനം അന്വേഷിക്കാൻ സബ് കളക്ടർമാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്തംബറില്‍ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും സർക്കാർ പുറമ്ബോക്ക് ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Post a Comment