കേരളത്തിൽ കുട്ടികളുള വീടുകളിൽ രക്ഷിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. കുട്ടികളുടെ സാമൂഹിക ഇടപെടൽ, മുതിർന്നവരോടുള പെരുമാറ്റം, സമപ്രായക്കാരോടുള്ല ഇടപഴകൽ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈൽ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ കൈവശം മൊബൈൽ ഫോണുകളും ടാബുകളും ലാപ്ടോപ്പുമൊക്ക കൈകാര്യം ചെയ്യുമ്പോൾ സ്വന്തം കുട്ടിയെ വണ്ടർ കിഡ് പരിവേഷം നൽകിയ രക്ഷിതാക്കൾക്ക് ഇപ്പോൾ മനസമാധാനം നഷ്ടപ്പെടുകയാണ്.
ഏറ്റവും പുതിയ പഠനങ്ങളും ചില രക്ഷിതാക്കളുടെ അനുഭവങ്ങളും വിരൽ ചൂണ്ടുന്നത് മൊബൈൽ ഉപയോഗം രാസ ലഹരി ഉപയോഗത്തേക്കാൾ അപകടകരമാണെന്നാണ്. കുട്ടിയുടെ സ്വഭാവ രൂപീകരണം ഉൾപ്പെടെയുള്ല കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ മൊബൈൽ ഫോൺ ഉപയോഗത്തിന് കഴിയും. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും, കുട്ടിയെ നോക്കാൻ 'ബുദ്ധിമുട്ട്' ആയത് കാരണം ഫോൺ കൊടുത്ത ശേഷം വിശ്രമിക്കുന്ന മാതാപിതാക്കളുടെ എണ്ണവും വർദ്ധിക്കുകയാണ്.
മൊബൈൽ ഫോണിനായി വാശിപിടിക്കുന്ന കുട്ടികൾക്ക് അത് നൽകുന്ന രക്ഷിതാക്കൾ ശരിക്കും സ്വന്തം കുട്ടിയോടുള സ്നേഹമല്ല മറിച്ച് കുട്ടിയുടെ മറ്റ് വാസനകളേയും കഴിവുകളേയും മുളയിലേ നുല്ലുകയാണ് ചെയ്യുന്നതെന്ന് മനശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. പല കാര്യങ്ങളും കണ്ടും അറിഞ്ഞും പഠിക്കേണ്ട പ്രായത്തിൽ സ്മാർട് ഡിവൈസുകളുടെ ലോകത്തേക്ക് കടത്തിവിടുന്നത് കുട്ടികളോട് ചെയ്യുന്ന വലിയ പതിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഉയർന്ന വിദ്യാഭ്യാസമുണ്ണ മാതാപിതാക്കളുള്ല കേരളത്തിലാണ്. കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനും അതേ തുടർന്നുള്ള മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷന് കീഴിൽ ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററിൽ(ഡിഡാഡ്) എത്തുന്നത് നിരവധി കേസുകളാണ്.
ലഹരിക്കടിപ്പെട്ടവർ അതു കിട്ടാതാകുമ്പോൾ കാട്ടിക്കൂട്ടാറുള്ല ഭ്രാന്തമായ അതിക്രമങ്ങൾക്കു സമാനമായ സാഹചര്യമാണു മൊബൈൽ അഡിക്ഷനുള്ല കുട്ടികളും സൃഷ്ടിക്കുന്നതെന്നാണ് ഡി- ഡാഡിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ മൊബൈൽ അഡിക്ഷൻ ഭേദമാകാത്ത അവസ്ഥയിലേക്ക് എത്തും ഈ ഘട്ടത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരെ കുട്ടികൾ അക്രമിക്കാനും എതിർക്കാനും തുടങ്ങും.
ഒരു ദിവസത്തിൽ 12 മണിക്കൂറിൽ അധികം സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ വ്യാപകമായി വർദ്ധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 15- 17 വയസ്സ് പ്രായമുള കുട്ടികളാണ് കൂടുതലായും ഡി- ഡാഡ് സെന്ററുകളിൽ എത്തുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മൊബൈലുകൾ കൈയിൽ കിട്ടുന്ന ഇന്നത്തെ തലമുറ ഈ പ്രായം പോലും എത്തുന്നതിന് മുമ്പ് മൊബൈൽ ഉപയോഗത്തിന് അടിമകളാകുന്നു.
സ്മാർഡ് ഫോൺ പോലുള്ളവയുടെ ഉപയോഗത്തിൽ മുന്നിലുള്ലത് ആൺകുട്ടികളാണ്. പ്രധാനമായും മൊബൈൽ ഗെയിമുകൾക്കാണ് ഇവർ അടിമപ്പെടുന്നത്. പെൺകുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതാകട്ടെ സോഷ്യൽ മീഡിയ ഉപയോഗത്തിനും പണം ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകളിലേക്ക് ചെന്ന് പെടുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. ഇതിന് പണം കിട്ടാതെ വരുന്നതോടെ വീട്ടിൽ നിന്ന് മോഷണം നടത്തുകയും സാധനങ്ങൾ വിറ്റ് പണം കണ്ടെത്തുകയും ചെയ്യുന്നത് സാധാരണമായി മാറിക്കഴിഞ്ഞു സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അമിതമായി ഉപയോഗിക്കുന്ന പെൺകുട്ടികളാകട്ടെ പ്രണയ കെണിയിൽ വീഴുന്നതാണ് സംഭവിക്കുന്നത്. പലപ്പോഴും ഒന്നിലധികം പ്രണയബന്ധങ്ങൾ ഇവർക്ക് ഉണ്ടാകുകയും ചെയ്യുന്നു. പ്രണയബന്ധം ശാരീരിക പുഷണങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ശേഷമായിരിക്കും പലപ്പോഴും രക്ഷിതാക്കൾ പോലും അറിയുന്നത്. പഠനത്തിൽ താത്പര്യമില്ലാതാകുക. വീട്ടിൽ ഉള ആളുകളുമായി സംസാരിക്കുന്നത് കുറയുക പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയവയെല്ലാം മൊബൈൽ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസലിങ്ങിലൂടെ അമിത മൊബൈൽ ഉപയോഗത്തിൽ നിന്നു മുക്തമാക്കുകയും സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ചു മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകുകയുമാണു ഡി-ഡാഡ് സെൻ്ററുകൾ ചെയ്യുന്നത്. സെൻ്ററിലെത്തുന്ന കുട്ടികൾക്കു ചോദ്യാവലി നൽകിയ ശേഷം ഉത്തരങ്ങൾ പരിശോധിച്ചാണു മൊബൈൽ അഡിക്ഷന്റെ തോതു കണ്ടെത്തുന്നതും പ്രതിവിധി നിർദേശിക്കുന്നതും.
➡️പരിഹാര മാർഗം ഇങ്ങനെ
👉 വളരെ ചെറിയ പ്രായത്തിൽ തന്നെ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകാതിരിക്കുക.
👉 കുട്ടികളുടെ മുന്നിൽ മണിക്കൂറുകളോളം രക്ഷിതാക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
👉 സുരക്ഷിത ഇന്റർ നെറ്റ് ഉപയോഗത്തെ കുറിച്ച് രക്ഷിതാക്കൾ ബോധവാൻമാരാകുക.
👉 കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാത്രമാക്കുക.
👉 ഗെയിം പോലുള വിനോദങ്ങൾ കർശനമായി നിരോധിക്കുക.
👉 ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുകാരണവശാലും മൊബൈൽ ഫോൺ നൽകാതിരിക്കുക.
👉 കുട്ടികളെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.
👉 മൊബൈൽ ഫോണിൽ വിജ്ഞാന സംബന്ധമായ കാര്യങ്ങൾ ഓരോ ദിവസവും നിശ്ചിത സമയത്തേക്ക് മാത്രം കാണിക്കുക.
👉 ചെറിയ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ അറിവ് ലഭിക്കുന്ന വിഷയങ്ങൾ മാത്രം കാണിക്കുക. അനിമേഷൻ വീഡിയോസ് ആണ് ഉചിതം.
👉 അക്രമം, വയലൻസ് തുടങ്ങിയ ഉള്ളടക്കങ്ങൾ 18 വയസ്സിന് താഴെയുള കുട്ടികളെ ഒരിക്കലും കാണിക്കാതിരിക്കുക.
👉 ഫോണിൽ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് അഡിക്ഷൻ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതും ആപത്താണ്.
Post a Comment