ഇടുക്കി: ഹൈറേഞ്ചിലെ ഏലം കർഷകർക്ക് കുരങ്ങിനും കാട്ടുപന്നിക്കും പിന്നാലെ വില്ലനായി ഒച്ചിന്റെ ശല്യം. ഹൈറേഞ്ചില്‍ വിവിധയിടങ്ങളില്‍ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിച്ചിരുന്നു.പിന്നാലെയാണ് ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ചിന്റെ ശല്യവും. ഏലത്തിൻ്റെ പൂവ് വിരിയുമ്ബോള്‍ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കുകയാണ്. ഇതോടെ ശരത്തേല്‍ കായ പിടിക്കാതെയാകും.
ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തില്‍ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നല്‍കി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. രാത്രിയിലാണ് ഒച്ച് ശല്യം എറുക. രാവിലെ തൊഴിലാളികള്‍ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകള്‍ പൂവ് നശിപ്പിച്ചിരിക്കും.
വന്യജീവികളുടെ ആക്രമണവും ഏലത്തോട്ടങ്ങളില്‍ രൂക്ഷമാണ്. കടുത്ത വേനലിലും കാലവർഷത്തിലും ഉണ്ടായ കൃഷിനാശത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെ ശുദ്രജീവി ആക്രമണം ഉണ്ടായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഏലം കർഷകർ.
Post a Comment